after the war

after the war

A Story by harishbabu
"

malayalam story

"
യുദ്ധാനന്തരം കഥാന്തം
പത്തു പതിനെട്ട് ദിവസമായപ്പോൾ അധർമ്മം നിറഞ്ഞ �'രു �-ദാനീക്കത്തി�™ൂടെ ഊരുഭം�-ം ഭവിച്ച് ദുര്യോധനൻ ചെമ്മണ്ണിൽ കിടക്കുകയാണ്. �'രു രാമനൊഴികെ മറ്റെ�™്�™ാവരും ഘോഷിക്കുന്നു. ഭീമൻ �-ദകു�™ുക്കി ചിരിച്ചു. താൻ പോവുകയാണെന്ന് ദുര്യോധനന് മനസ്സി�™ായി. മഹാരാജാവായിരുന്ന ആളാണ്. സ്വസ്ഥമായി മരിക്കാൻ അ�™്പം ഏകാന്തത അനുവദിക്കപ്പെട്ടു. ദുര്യോധനനെ കൊട്ടാരത്തിന്റെ കിഴക്കുവശത്തുള്ള �'രു ചെറിയ മുറിയി�™േക്ക് കൊണ്ടുപോയി.

" ആരും ഇങ്ങോട്ട് കടന്നു വരേണ്ടതി�™്�™" അദ്ദേഹം പറഞ്ഞു " അമ്മ മാത്രം ഇഷ്ടമുള്ളപ്പോഴൊക്കെ വന്നോട്ടേ"

�-ാന്ധാരി മുറി വിട്ട് പോയി�™്�™.

രക്തമളിഞ്ഞ് കട്ടപിടിച്ച്, തകർന്ന ചതയും പൊട്ടിയടർന്ന വെളുത്ത തുടയെ�™്�™ും കണ്ടപ്പോൾ മകൻ ശാന്തനായി കടുംവേദന തിന്നുകയാണെന്ന് അമ്മക്ക് മനസ്സി�™ായി.

"ഞാന�™്പം മരുന്നു പുരട്ടി കെട്ടട്ടെ"

" വേണ്ട. എന്നി�™വശേഷിച്ചിട്ടുള്ള ജീവനോട് എനിക്കൊരു ബാധ്യതയുമി�™്�™. ഈ �™ോകത്തിൽ.... �™ോകത്തോട് എനിക്ക് വിശ്വാസമി�™്�™"

" അമ്മയെ വിശ്വസിക്ക്"

ദുര്യോധനനൻ �'ന്നും മറുപടി പറയാതെ കണ്ണുമടച്ചു കിടന്നു. കുറച്ചുകഴിഞ്ഞ് കണ്ണുതുറന്ന് ചോദിച്ചു

" അമ്മയെന്താ ആ�™ോചിക്കണേ?"

" നിന്റെ നിർബന്ധബുദ്ധിയെപ്പറ്റി. പിന്നെ ആനഭ്രമം. കുട്ടിയായിരിക്കുമ്പോൾ കാട്ടാനയെ മെരുക്കാൻ പ്രായമായി�™്�™ായെന്ന് ശഠിച്ചപ്പോൾ എന്റെ സ്വർണ്ണപ്പാത്രങ്ങളെടുത്തുകൊണ്ട് പോയി മണ്ണു നിറച്ച് കുഴിയാനകളെ വളർത്തിയത്. അവയ്ക്കൊക്കെ പേരുകളിട്ടത്. �'ന്നിനെ കാണാതായപ്പോൾ വാശിക്ക് നെഞ്ചി�™ിടിച്ച് കരഞ്ഞത്"

ദുര്യോധനനൻ ആ�™ോചിച്ഛുകൊണ്ട് കുറേ നേരം കിടന്നു. എന്നിട്ട് ചോദിച്ചു:

" വീരദന്തൻ പോയോ"
" ഇ�™്�™. അവർ കൊന്നിട്ടി�™്�™.

കുറച്ചുനേരം രണ്ടുപേരും �'ന്നും സംസാരിച്ചി�™്�™

" നമ്മൾ അധർമ്മം പ്രവർത്തിച്ചു എന്നാ അവർ പറയണേ"

" ദുര്യോധനൻ ചിരിച്ചുകൊണ്ട് നീണ്ട താടിയുഴിഞ്ഞു"
ങ്ഹും അധർമ്മം! അമ്മയൊന്ന് പോയേ. ന�™്�™ കഥയായി"

കുറേ നേരം അദ്ദേഹം ദൂരെ ആകാശത്ത് ഇളം വെയി�™ിൽ പക്ഷികൾ പറക്കുന്നത് നോക്കിക്കൊണ്ട് കിടന്നു. പിന്നെ പറഞ്ഞു:

" അമ്മ ഇന്നും ഉറക്കമിളക്കണ്ടാ. നേരത്തെ പൊയ്ക്കോളൂ. നമ്മുടെ ദൂതൻ സ�-മിത്രേയൻ ജീവനോടിരിപ്പുണ്ടെങ്കിൽ �'ന്നിത്രടം വരെ വരാൻ പറയൂ"

സ�-മിത്രേയൻ വന്ന് വണങ്ങി ദുഖിച്ച് നിന്നു.

" സ�-മിത്രേയ ഇനി നമ്മൾ കാണുകയി�™്�™"

അയാൾ �'ന്നും പറയാനാകാതെ ത�™കുനിച്ചു.

" നിന്റെ ദേശമേതാണ്?"

" പ്രഭോ വിദർഭ"

" ശിഷ്ടകാ�™ം പോയി നീ കുടുംബത്തോട് കൂടി ജീവിക്ക്. എന്താന്നു വച്ചാൽ അമ്മയോട് ചോദിച്ച് വാങ്ങിക്കോളു. പോകുന്നതിന് മുൻപ് ഈ �"�™കൾകൂടെ കൊണ്ടുപോകണം.. വായിച്ചു നോക്കുമ്പോൾ ആർക്കൊക്കെയാണ് കൊടുക്കേണ്ടതെന്ന് മനസ്സി�™ാകും. പൊയ്ക്കോളൂ. സ്വസ്തി"

സ�-മിത്രേയൻ വിഷമിച്ചുകൊണ്ട് �"�™വാങ്ങി തൊഴുതുമടങ്ങി പുറത്തുവന്ന് വായിച്ചു.

�'ന്നിൽ " അങ്ങയുടെ ശിഷ്യൻമാർ എന്നെ അധർമ്മത്തിന്റെ പ്രതീകമായി �™ോകർക്ക് പരിചയപ്പെടുത്തുമെന്ന് എനിക്കറിയാം. എങ്കി�™ും ഞാൻ �'രു മനുഷ്യന്റെ പരിമിതികളോടെ ജനിച്ചു അതി�™ൊട്ടും കുറയാത്ത പരിമിതികളോടുകൂടി തന്നെ മടങ്ങുന്നു എന്നറിയപ്പെടുവാനാ�-്രഹിക്കുന്നു" എന്ന് എഴുതിക്കണ്ടു.

മറ്റൊന്നിൽ " എന്റെ ആന ജീവനോടുണ്ട് എന്ന് അമ്മ പറഞ്ഞു. കഴിയുമെൽ �'രു ശർക്കരയുണ്ട അതിനെന്നും കൊടുത്തേക്കുക. അ�™്�™െങ്കിൽ അതു പൊയ്ക്കോട്ടെ. കാട്ടി�™ോ മേട്ടി�™ോ എവിടെയാണതിന് ഇഷ്ടമെന്നുവച്ചാൽ അവിടേക്ക്"

അവസാനത്തെ �"�™യിൽ ഇങ്ങനെ എഴുതിയിരുന്നു
" ങ്ഹും നിഷ്പക്ഷം! പന്ന കഴുവേറീടെ മോനേ! തന്തക്ക് പിറക്കണോടാ!"

അന്ന് രാത്രി ഏറെ വൈകിയപ്പോൾ �-ാന്ധാരി സ്വപ്നത്തിൽ ആരോ അമ്മേ എന്ന് വിളിക്കുന്നതു കേട്ടു. ഉണർന്ന് നോക്കിയപ്പോൾ മകൻ നി�™ത്ത് മരിച്ചു കിടക്കുന്നത് കണ്ടു. അവർ നി�™ത്തേക്കിരുന്ന് ദുര്യോധനന്റെ ത�™ മടിയിൽ വച്ച് �'ഴുകുന്ന കണ്ണുകളോടെ വെളുക്കുവോളം നിശബ്ദമായി ഏങ്ങി.


ഇതൊക്കെ പഴയകഥയാണ്. ദുര്യോധനൻ ജീവിച്ചിരുന്നത് അങ്ങ് ദ്വാപരയു�-ത്തി�™ോ മറ്റോ ആണ്. �'രുപക്ഷെ ഇതൊക്കെ കെട്ടുകഥകളാണെന്നും വരാം. മറ്റൊരർത്ഥത്തിൽ യഥാർത്ഥ മനുഷ്യർ ജീവിച്ചതും വി�™പിച്ചതുമെ�™്�™ാം കെട്ടുകഥകളി�™ാണെന്ന് വേണമെങ്കി�™ും പറയാം. എന്തായാ�™ും ദുര്യോധനൻ അമ്മേയെന്ന് വിളിച്ചത് യു�-ങ്ങൾക്കും മുൻപാണ്. കാ�™സഹസ്രങ്ങൾ എത്രയോ കടന്നുപോയി.

© 2022 harishbabu


My Review

Would you like to review this Story?
Login | Register




Share This
Email
Facebook
Twitter
Request Read Request
Add to Library My Library
Subscribe Subscribe


Stats

29 Views
Added on January 28, 2022
Last Updated on January 28, 2022
Tags: malayalam short story

Author

harishbabu
harishbabu

mumbai, India



About
i am a fiction writer both in English and my mother tongue , Malayalam more..

Writing